2010, മേയ് 28

മാ­വോ­യി­സ്­റ്റു­കള്‍ ഉ­ണ്ടാ­കു­ന്ന­തെന്തു­കൊ­ണ്ട്

ദേശീ­യ­പാ­ത 45 മീ­റ്റര്‍ ആ­യി ത­ന്നെ പ­ണിയ­ണം എ­ന്ന മു­ത­ലാ­ളി­മാ­രു­ടെ സ­മ്മര്‍­ദ്ദ ത­ന്ത്ര­ത്തി­ന് കേ­ര­ള­ത്തി­ലെ മു­ഖ്യ­ധാ­രാ രാ­ഷ്ട്രീ­യ പാ­ര്‍­ട്ടി­കള്‍ വ­ഴ­ങ്ങു­ന്നു…… ഇ­വര്‍ ആ­രു­ടെ കൂ­ടെ­യാണ്???
കു­ടി­യി­റ­ക്ക­പ്പെ­ടു­ന്ന ല­ക്ഷ­ങ്ങ­ളും, ആ­ഡം­ബ­ര അ­നാവ­ശ്യ ഹൈ­വേ­മൂ­ലം ത­കര്‍­ക്ക­പ്പെ­ടാന്‍ പോ­കു­ന്ന കേ­ര­ള­ത്തി­ന്റെ ദുര്‍­ബ­ല പ­രി­സ്ഥി­തി­യും, ടോളും പ്ര­വേ­ശ­ന നി­യ­ന്ത്ര­ണവും മൂ­ലം സ­ഞ്ചാ­ര­സ്വാ­ത­ന്ത്ര്യം എ­ന്ന മൗ­ലി­കാ­വ­കാ­ശം ക­വര്‍­ന്നെ­ടു­ക്ക­പ്പെ­ടു­ന്ന പൗ­ര­ന്മാരും ഒ­രു­വ­ശത്തും ആ­ഗോ­ള­വല്‍­ക്കര­ണം തു­റ­ന്നി­ട്ടി­രി­ക്കു­ന്ന വാ­തി­ലി­ലൂ­ടെ സര്‍­ക്കാര്‍ സ­ഹാ­യ­ത്തോ­ടെ കോ­ടി­കള്‍ വെ­ട്ടി­പ്പ് ന­ട­ത്താ­നി­റ­ങ്ങി­യി­രി­ക്കു­ന്ന ബി.ഒ.ടി മു­ത­ലാ­ളി­മാര്‍ മ­റു­വ­ശത്തും നില്‍­ക്കു­ന്ന ഈ പോ­രാ­ട്ട­ത്തില്‍ മാ­ധ്യ­മ­ങ്ങളും ഉ­യര്‍­ന്ന മ­ദ്ധ്യ­വര്‍­ഗ്ഗവും പ­ണാ­ധി­പ­ത്യവും ചെ­ലു­ത്തു­ന്ന സ്വാ­ധീ­ന­ത്തി­ന് വ­ഴ­ങ്ങാ­ത്ത ര­ണ്ട് മു­തിര്‍­ന്ന രാ­ഷ്ട്രീ­യ നേ­താ­ക്കള്‍ കേ­ര­ള­ത്തി­ലു­ണ്ടെന്ന­ത് കേ­വ­ലാ­ശ്വാ­സ­മെ­ങ്കിലും പ­ക­രുന്നു. ന­ന്ദി……. യാ­ഥാര്‍­ത്ഥ­ത്തില്‍ ഇ­പ്പോള്‍ ഉ­ദ്ദേ­ശി­ക്കു­ന്ന രീ­തി­യില്‍, ചി­ല­യി­ട­ങ്ങ­ളില്‍ പ­ണി­ത് തു­ട­ങ്ങി­യി­രി­ക്കു­ന്ന­മാ­തൃ­ക­യില്‍ നാ­ലു­വ­രി­യായി ഹൈ­വേ വി­ക­സി­പ്പി­ക്കു­ന്ന­തി­ന് 19.5 മീ­റ്റര്‍ മ­തി­യെ­ന്നി­രിക്കെ കേ­ര­ള­ത്തില്‍ ന­ടന്ന പൊ­തു ചര്‍­ച്ച­ക­ളു­ടെ ഫ­ല­മായി, അ­തി­നാ­വ­ശ്യ­മായ 30 മീ­റ്റ­ര്‍ സ്ഥ­ലം വിട്ടു­കൊ­ടു­ക്കാന്‍ കേ­ര­ളജ­ന­ത ത­യ്യാ­റാ­യ­താണ്. അ­ത് 45 മീ­റ്റ­റി­ല്‍ പ­ണി­താ­ലേ മ­തി­യാ­വൂ എ­ന്ന് വാ­ശി­പി­ടി­ക്കു­ന്ന­വര്‍ വീണ്ടും കി­നാ­ലൂ­രു­കള്‍ സൃ­ഷ്ടി­ക്കാന്‍ വഴി­യൊ­രു­ക്കു­ക­യാണ്. ന­ന്ദി­ഗ്രാമും സിം­ഗൂരും പോ­ലെ ത­ല്­പ­ര­ക­ക്ഷി­കള്‍­ക്ക് വ­ള­രാനും മു­ത­ലെ­ടു­ക്കാനും അ­വസ­രം നല്‍­കു­കയാ­ണ്…..വാ­ശി­പി­ടി­ക്കു­ക­യാ­ണ്… ഫ­ലം അ­ടു­ത്ത­നാ­ളു­കളി­ലൊന്നും നാ­ലു­വ­രിപ്പാ­ത കേ­ര­ള­ത്തില്‍ ന­ട­പ്പാ­കാന്‍ പോ­കു­ന്നില്ല എ­ന്ന­താണ്. കേ­ര­ള­വി­ക­സ­ന­ത്തെ തു­ര­ങ്കം വെ­യ്­ക്ക­ലെ­ന്ന ഗൂ­ഡ­ല­ക്ഷ്യം ഈ വാ­ശി­യു­ടെ പി­ന്നി­ലു­ണ്ടോ എ­ന്ന് സം­ശ­യി­ക്കേ­ണ്ടി­യി­രി­ക്കുന്നു. മ­റ്റ് സം­സ്ഥാ­ന­ങ്ങ­ളെ­പ്പോലെ കേ­രള­ത്തെ അ­സ്വ­സ്ഥ­ത­ബാധി­ത പ്ര­ദേ­ശ­മാ­ക്കു­ക­യാവും ഇ­തി­ന്റെ ഫലം. മാ­വോ­യി­സ്­റ്റു­കള്‍ ഉ­ണ്ടാ­കു­ന്ന­തെന്തു­കൊ­ണ്ട് എന്ന ചോ­ദ്യ­ത്തി­ന് ഉ­ത്ത­ര­മാ­യി നീ­ല­ക­ണ്ഠന്‍ പ­റ­യാന്‍ ഉ­ദ്ദേ­ശി­ച്ചി­രു­ന്നതും ഇ­തു­ത­ന്നെ­യാ­വ­ണം…..

1 അഭിപ്രായം:

ജെ സി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Advocate practicing at Ernakulam and Alappuzha. Alumni of Government College of Law Thiruvananthapuram. Activist of Kerala Sasthra Sahithya Parishad-Peoples Science Movement (KSSP).