വികസന ചര്‍ച്ചകളില്‍ സുസ്ഥിരവും ജനപക്ഷവും പുരോഗമനപരവുമായ കാഴ്ചപ്പാടിന് കേരളസമൂഹത്തില്‍ സ്വീകാര്യത കുറയുകയും പകരം ജനമനസ്സുകള്‍ മുതലാളിത്ത വികസന കാഴച്പ്പാടിനനുസൃതമായി പരുവപ്പെടുകയും ചെയ്യുന്ന അപകടകരമായ സാഹചര്യം കേരളത്തില്‍ നിലനില്ക്കുന്നു. ഈ സ്ഥിതിവിശേഷത്തിലാണ് ആഡംബര ഹൈവേകളും ഐ.ടി പാര്‍ക്കുകളും അമ്യൂസ്മെന്റ് പാര്‍ക്കുകളും റിസോര്‍ട്ടുകളും കേരള വികസനത്തിന്റെ മുഖമുദ്രയായി വാഴ്ത്തപ്പെടുന്നത്.
പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ കേരളത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന മദ്ധ്യവര്‍ഗ്ഗ വ്യാമോഹങ്ങളെ നിഷ്കൃഷ്ടമായി പരിശോധിക്കുവാനും വിമര്‍ശിക്കുവാനും തിരുത്തുവാനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്് കഴിയാത്തതാണ് ഈ തെറ്റായ വികസന കാഴ്ചപ്പാട് ജനമനസ്സുകളെ കീഴടക്കുന്നതിന് കാരണമായിരിക്കുന്നത്. പലപ്പോഴും രാഷ്ട്രീയ രംഗത്തെ വിഭാഗീയതയുടെ വിഴുപ്പലക്കലിലും സഖാക്കള്‍ക്കെതിരായ മാദ്ധ്യമ വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിനും തങ്ങളുടെ സമയവും ഊര്‍ജ്ജവും ചെലവിടേണ്ടിവരുന്നതിനാല് ഇടതുപക്ഷ ബദല്‍ കാഴ്ചപ്പാടുകളെ സംബന്ധിച്ച ചര്‍ച്ചകള്‍ ഫലപ്രദമായി ഉയര്‍ത്തുവാനോ, നിലപാടുകളെ ശക്തിയുക്തം അവതരിപ്പിച്ച് ജനത്തെ കൂടെ നിറുത്തുവാനോ ഇടതുപക്ഷ സൈദ്ധാന്തികര്‍ക്ക് കഴിയുന്നുമില്ല.
വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡുവികസിക്കേണ്ടേ, ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടേ, ഐ.ടി മേഖലയില്‍ സാദ്ധ്യത കിട്ടാന്‍ ഐ.ടി പാര്‍ക്കുകള്‍ ഉണ്ടാകേണ്ടേ, കാര്‍ഷിക മേഖല തളരുമ്പോള്‍ വ്യവസായത്തിനായി സ്ഥലമെടുക്കുന്നതില്‍ എന്താ തെറ്റ്, നിര്‍മ്മാണ മേഖലയില്‍ വളര്ച്ചയുണ്ടായാലല്ലേ തൊഴിലവസരം കൂടൂ, നമ്മുടെ തരിശുനിലങ്ങളുടെ വിലവര്ദ്ധിക്കൂ, വിമാനത്താവളം വന്നാലെന്താ പ്രദേശം വികസിക്കുമല്ലോ..... എന്നിങ്ങനെയുള്ള വാദങ്ങള്‍ കേരളത്തിലെ സാധാരണക്കാരൂം പട്ടിണിപ്പാവങ്ങളുംവരെ ഉയര്‍ത്തുക പതിവായിരിക്കുന്നു.
ഇത്തരം മദ്ധ്യവര്‍ഗ്ഗ ആശയങ്ങള്‍ തങ്ങളുടെ സ്വന്തം അഭിപ്രായമെന്ന് കരുതി ഓമനിക്കുന്ന സാധാരണക്കാരെ ഒരിക്കലും കുറ്റപ്പെടുത്താന്‍ കഴിയില്ല. അടിസ്ഥാനപരമായി, തനിക്ക്, ഇന്നോ, നാളെയോ പ്രയോജനം ചെയ്യുന്നതല്ല ഈ വികസന സ്വപ്നമെന്നത് അവരെ പറഞ്ഞുമനസ്സിലാക്കുവാന്‍ യാതൊരുശ്രമവും ആരുടെ ഭാഗത്തുനിന്നും ഇവിടെ നടക്കുന്നില്ല. മുഖ്യധാരാ ഇടുതുപക്ഷം ആക്രമണത്തിന്റെയും കീഴടക്കലിന്റെയും വ്യാപനത്തിന്റെയും പാതയില്‍ നിന്ന് പ്രതിരോധത്തിന്റെ, കീഴടങ്ങലിന്റെ പാതയിലേക്കുള്വലിഞ്ഞിരിക്കുന്നു. വിഭാഗീയതയുടെ നിറമില്ലാതെ, വിമര്‍ശന സ്വയംവിമര്‍ശനങ്ങള്‍ നടത്തുവാന്‍ കഴിയാത്തതരത്തില്‍ സി.പി.എം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ കരുത്തും ചോര്‍ന്നു പോയിരിക്കുന്നു. വലതുപക്ഷ രാഷ്ട്രീയത്തില്‍ ഇത്തരം നിലപാടുകള്‍ക്കെതിരായി നിലകൊള്ളുവാന്‍ സാദ്ധ്യതയുണ്ടായിരുന്ന ഗാന്ധിയന്ധാര അപ്രത്യക്ഷമായതിനാല്‍ അവിടെയും പ്രതീക്ഷയ്ക്ക് വകയില്ല. മാദ്ധ്യമങ്ങളില്‍ സായിനാഥിനെ അനുകരിക്കുന്നവരായിപ്പോലും ആരുമില്ലാത്തതിനാല്‍ അവരും അറിഞ്ഞും അറിയാതെയും സാധാരണക്കാരെ വഴിതെറ്റിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്നു.
മുതലാളിത്തം സാമ്പത്തിക കുഴപ്പത്തിലായെന്നത് വലിയൊരു വാര്‍ത്തയായെങ്കിലും ഉത്തേജക പാക്കേജുകളുടെ ആവശ്യകതയെ കുറിച്ച് വേവലാതിപ്പെട്ടതല്ലാതെ സോഷ്യലിസത്തിന്റെ പ്രസക്തിയെപ്പറ്റി സമൂഹത്തില്‍ ഒരു ചര്‍ച്ചയും നയിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇത് ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. മദ്ധ്യവര്‍ഗ്ഗവും മാദ്ധ്യമങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച മായികവലയത്തില്‍പ്പെട്ട, ജീവിത ലക്ഷ്യങ്ങളുമായി പരക്കം പായുന്ന, സമൂഹത്തിലെ മാറ്റങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ട യുവത്വത്തിന്റെ കഥയും വ്യത്യസ്തമല്ല.
കേരളത്തിലെ ഉയര്‍ന്ന ഇടത്തരക്കാരായ 10 ശതമാനം പേര് സമ്പത്തിന്റെ 42 ശതമാനത്തിലധികം കയ്യാളുന്നവരാണെന്നും ഭൂപരിഷ്കരണം വഴി പാവപ്പെട്ടവന് ലഭിച്ച ഭൂമിപോലും ഇത്തരക്കാരും മാഫിയകളും ചേര്‍ന്ന് സൃഷ്ടിച്ച അവിശുദ്ധ കൂട്ടുകെട്ട് കയ്യടക്കിക്കൊണ്ടിരിക്കുയാണെന്നും നിരവധി പോരാട്ടങ്ങളിലൂടെ വികേന്ദ്രീകരിക്കപ്പെട്ട ഭൂമി ഇന്ന് ഏതാനും പേരുടെ കരങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണെന്നും ഉറക്കെപ്പറയാന്‍ കേരളത്തില്‍ അധികം പേര് ഇല്ലാതായിരിക്കുന്നു. ഇന്ന് 'വാഹനമില്ലാത്തവര്‍ ആരുണ്ട്്' എന്ന ചോദ്യം ഉന്നയിച്ച്, കാര്യങ്ങളെ ലളിതവല്ക്കരിക്കുന്നവരുടെ മുന്നിലേക്ക്, എന്റെ പഞ്ചായത്ത് വാര്‍ഡിലെ 20 ശതമാനം പേര്‍ക്കുപോലും കാര്വാങ്ങാനുള്ള ശേഷിയില്ലെന്നും ശേഷിക്കുന്ന 80 ശതമാനം പേര്‍ക്കുവേണ്ടിയുള്ള വികസനത്തെക്കുറിച്ച് ഇവിടെ ഒരുചര്‍ച്ചയും നടക്കുന്നില്ലെന്നും ആര്‍ജ്ജവത്തോടെ പറയാന്‍ മലയാളിയെ ഇനിയും പ്രാപ്തനാക്കേണ്ടിയിരിക്കുന്നു.
വികസനകാര്യത്തില്‍ വലതുപക്ഷത്തിനും ഇടതുപക്ഷത്തിനും ഒരേ സ്വരമെന്നത് പാവപ്പെട്ടവന് ഭീഷണിയാണെന്ന് തുറന്ന് കാട്ടേണ്ടിയിരിക്കുന്നു. വികസനത്തിന് രാഷ്ട്രീയമുണ്ടെന്നും അതില്‍ പരമ ദരിദ്രരുടെയും ദരിദ്രരുടെയും സാധാരണക്കാരുടെയും താല്പര്യങ്ങള്ക്കനുസരിച്ചുള്ള വികസന ചര്‍ച്ചകളല്ല കേരളത്തില്‍ നടക്കുന്നതെന്നുമുള്ള വസ്തുത തുറന്നുകാട്ടേണ്ടതുണ്ട്.
2010, ജൂൺ 3
2010, മേയ് 28
മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതെന്തുകൊണ്ട്
ദേശീയപാത 45 മീറ്റര്‍ ആയി തന്നെ പണിയണം എന്ന മുതലാളിമാരുടെ സമ്മര്‍ദ്ദ തന്ത്രത്തിന് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വഴങ്ങുന്നു…… ഇവര്‍ ആരുടെ കൂടെയാണ്???
കുടിയിറക്കപ്പെടുന്ന ലക്ഷങ്ങളും, ആഡംബര അനാവശ്യ ഹൈവേമൂലം തകര്‍ക്കപ്പെടാന്‍ പോകുന്ന കേരളത്തിന്റെ ദുര്‍ബല പരിസ്ഥിതിയും, ടോളും പ്രവേശന നിയന്ത്രണവും മൂലം സഞ്ചാരസ്വാതന്ത്ര്യം എന്ന മൗലികാവകാശം കവര്‍ന്നെടുക്കപ്പെടുന്ന പൗരന്മാരും ഒരുവശത്തും ആഗോളവല്‍ക്കരണം തുറന്നിട്ടിരിക്കുന്ന വാതിലിലൂടെ സര്‍ക്കാര്‍ സഹായത്തോടെ കോടികള്‍ വെട്ടിപ്പ് നടത്താനിറങ്ങിയിരിക്കുന്ന ബി.ഒ.ടി മുതലാളിമാര്‍ മറുവശത്തും നില്ക്കുന്ന ഈ പോരാട്ടത്തില്‍ മാധ്യമങ്ങളും ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗവും പണാധിപത്യവും ചെലുത്തുന്ന സ്വാധീനത്തിന് വഴങ്ങാത്ത രണ്ട് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലുണ്ടെന്നത് കേവലാശ്വാസമെങ്കിലും പകരുന്നു. നന്ദി……. യാഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്ന രീതിയില്‍, ചിലയിടങ്ങളില്‍ പണിത് തുടങ്ങിയിരിക്കുന്നമാതൃകയില് നാലുവരിയായി ഹൈവേ വികസിപ്പിക്കുന്നതിന് 19.5 മീറ്റര്‍ മതിയെന്നിരിക്കെ കേരളത്തില്‍ നടന്ന പൊതു ചര്‍ച്ചകളുടെ ഫലമായി, അതിനാവശ്യമായ 30 മീറ്റര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ കേരളജനത തയ്യാറായതാണ്. അത് 45 മീറ്ററില്‍ പണിതാലേ മതിയാവൂ എന്ന് വാശിപിടിക്കുന്നവര്‍ വീണ്ടും കിനാലൂരുകള് സൃഷ്ടിക്കാന്‍ വഴിയൊരുക്കുകയാണ്. നന്ദിഗ്രാമും സിംഗൂരും പോലെ തല്പരകക്ഷികള്ക്ക് വളരാനും മുതലെടുക്കാനും അവസരം നല്‍കുകയാണ്…..വാശിപിടിക്കുകയാണ്… ഫലം അടുത്തനാളുകളിലൊന്നും നാലുവരിപ്പാത കേരളത്തില്‍ നടപ്പാകാന്‍ പോകുന്നില്ല എന്നതാണ്. കേരളവികസനത്തെ തുരങ്കം വെയ്ക്കലെന്ന ഗൂഡലക്ഷ്യം ഈ വാശിയുടെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തെ അസ്വസ്ഥതബാധിത പ്രദേശമാക്കുകയാവും ഇതിന്റെ ഫലം. മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമായി നീലകണ്ഠന് പറയാന്‍ ഉദ്ദേശിച്ചിരുന്നതും ഇതുതന്നെയാവണം…..
കുടിയിറക്കപ്പെടുന്ന ലക്ഷങ്ങളും, ആഡംബര അനാവശ്യ ഹൈവേമൂലം തകര്‍ക്കപ്പെടാന്‍ പോകുന്ന കേരളത്തിന്റെ ദുര്‍ബല പരിസ്ഥിതിയും, ടോളും പ്രവേശന നിയന്ത്രണവും മൂലം സഞ്ചാരസ്വാതന്ത്ര്യം എന്ന മൗലികാവകാശം കവര്‍ന്നെടുക്കപ്പെടുന്ന പൗരന്മാരും ഒരുവശത്തും ആഗോളവല്‍ക്കരണം തുറന്നിട്ടിരിക്കുന്ന വാതിലിലൂടെ സര്‍ക്കാര്‍ സഹായത്തോടെ കോടികള്‍ വെട്ടിപ്പ് നടത്താനിറങ്ങിയിരിക്കുന്ന ബി.ഒ.ടി മുതലാളിമാര്‍ മറുവശത്തും നില്ക്കുന്ന ഈ പോരാട്ടത്തില്‍ മാധ്യമങ്ങളും ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗവും പണാധിപത്യവും ചെലുത്തുന്ന സ്വാധീനത്തിന് വഴങ്ങാത്ത രണ്ട് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലുണ്ടെന്നത് കേവലാശ്വാസമെങ്കിലും പകരുന്നു. നന്ദി……. യാഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്ന രീതിയില്‍, ചിലയിടങ്ങളില്‍ പണിത് തുടങ്ങിയിരിക്കുന്നമാതൃകയില് നാലുവരിയായി ഹൈവേ വികസിപ്പിക്കുന്നതിന് 19.5 മീറ്റര്‍ മതിയെന്നിരിക്കെ കേരളത്തില്‍ നടന്ന പൊതു ചര്‍ച്ചകളുടെ ഫലമായി, അതിനാവശ്യമായ 30 മീറ്റര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ കേരളജനത തയ്യാറായതാണ്. അത് 45 മീറ്ററില്‍ പണിതാലേ മതിയാവൂ എന്ന് വാശിപിടിക്കുന്നവര്‍ വീണ്ടും കിനാലൂരുകള് സൃഷ്ടിക്കാന്‍ വഴിയൊരുക്കുകയാണ്. നന്ദിഗ്രാമും സിംഗൂരും പോലെ തല്പരകക്ഷികള്ക്ക് വളരാനും മുതലെടുക്കാനും അവസരം നല്‍കുകയാണ്…..വാശിപിടിക്കുകയാണ്… ഫലം അടുത്തനാളുകളിലൊന്നും നാലുവരിപ്പാത കേരളത്തില്‍ നടപ്പാകാന്‍ പോകുന്നില്ല എന്നതാണ്. കേരളവികസനത്തെ തുരങ്കം വെയ്ക്കലെന്ന ഗൂഡലക്ഷ്യം ഈ വാശിയുടെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തെ അസ്വസ്ഥതബാധിത പ്രദേശമാക്കുകയാവും ഇതിന്റെ ഫലം. മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമായി നീലകണ്ഠന് പറയാന്‍ ഉദ്ദേശിച്ചിരുന്നതും ഇതുതന്നെയാവണം…..
ലേബലുകള്‍:
bot,
environment,
national highway
2010, മേയ് 18
പിരിവിന്റെ സാമൂഹ്യശാസ്ത്രം
സാമൂഹ്യമായ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണെങ്കില്‍ അതില്‍ തെറ്റുകാണുവാന് കഴിയില്ല. സമൂഹത്തില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സാധാരണ തൊഴിലുകള്‍ നടത്തി ജീവിക്കുവാന്‍ കഴിഞ്ഞു എന്നുവരില്ല. നാട്ടില്‍ ഒരു പ്രയോഗമുണ്ട്: കറ്റ (നെല്ക്കതിരുകളുടെ കൂട്ടം) കെട്ടുന്നത് കയറുപയോഗിച്ചല്ല; കറ്റ ഉപയോഗിച്ചുതന്നെ ആണ്. അതുപോലെ, സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനും കഴിയേണ്ടത് സമൂഹം നല്‍കുന്നത് കൊണ്ടുതന്നെ ആയിരിക്കണം. അവന് മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കുകയാണെങ്കില്‍ ആ മാര്ഗ്ഗത്തോടാവും അവന് കൂറ്. സമൂഹത്തോടാവില്ല.....
2010, മേയ് 10
ബി . ഓ. ടി ചില ചോദ്യങ്ങള്‍
1 )30 മീറ്ററില്‍ 4 വരി റോഡ് നിര്‍മിക്കാം എന്ന് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് എന്ന സര്‍കാര്‍ ഏജന്‍സി പറയുമ്പോള്‍ 40 മീറ്ററിലെ നാലുവരി ആവു എന്ന് വാശി പിടിക്കുന്നത് ആര്കുവേണ്ടി?
2 )45 മീറ്റര്‍ വീതിയില്‍, 5 - 6 മീറ്റര്‍ പൊക്കത്തില്‍, കേരളത്തിന്റെ തെക്ക് വടക്ക് 550 കി.മി റോഡ് നിര്‍മിക്കാന്‍ മണലും, ഗ്രവലും, മെറ്റലും ഒക്കെ കണ്ടെത്തി വരുമ്പോള്‍ ദുര്‍ബലമായ കേരളത്തിന്റെ പരിസ്ഥിതിയുടെ അവസ്ഥ എന്താവും?
3 ) ഇരു വശങ്ങളിലും ആയി പൊളിച്ചു നീകുന്ന കീട്ടിടങ്ങള് പുന സൃഷ്ടിക്കാന്‍ വേണ്ട ഭീമ മായ അസംസ്കൃത വസ്തുകള്‍ എവിടെ നിന്ന്?
4 ) 4 വരി പാത പണിയാന്‍ 6 കോടി / കി. മി. ചെലവാകുമെന്ന് സര്‍ക്കാര്‍ കനകാകുംപോള് ബി. ഓ. ടി മുതലാളി പറയുന്നത് 18 കോടി / കി.മി എന്നാണു. ലോകത്ത് എവിടെയാണ് ഈ നിരക്ക് ഉള്ളത്? എന്താണ് റൊണാള്ട് സാര്‍ ഉള്‍പെടുന്ന പ്രബുദ്ധ കേരളം ഈ സര്‍ക്കാര്‍ സ്പോന്സേട് അഴിമതിയെ കുറിച്ച് മൌനം പാലികുന്നത്?
5 ) മുതലാളിക് , 40 ശതമാനം തുക സര്‍ക്കാര്‍ ഗ്രാന്റു നല്‍കും. അതായത് യഥാര്‍ത്ഥത്തില്‍ നിര്‍മാണത്തിന് വേണ്ട 6 കോടിയില്‍ അധികം തുക മുതലാളിക് കിട്ടും. എങ്കില്‍ സര്കാരിനു നേരിട്ട് ആ തുകയ്ക് റോഡ് പണിതു കൂടെ ?
6 ) ഏറ്റെടുകുന്ന 1 കി. മി റോഡില്‍ 1250 - 1500 മരങ്ങള്‍ (തണല്‍ മരങ്ങള്‍, വീടുകളിലെ തെങ്ങ്, മാവ് ...) വെട്ടി മാറ്റേണ്ടി വരും. 550 കൊണ്ട് ഗുണിച്ചാല്‍ ലക്ഷങ്ങള്‍.... സുര്യഖാതം പാവങ്ങളെ ബാധിച്ചതായെ റിപ്പോര്‍ട്ട് ഉള്ളൂ. എ .സി വീട്ടില്‍ നിന്ന്, ബി. ഓ. ടി റോഡിലുടെ 120 കി. മി വേഗത്തില്‍ എ .സി കാറില്‍ പോയി , എ .സി ഓഫീസില്‍ ചെന്ന് ജോലി ചയ്തു, എ .സി ക്ലബില്‍ വിനോദിച്ചു , തിരികെ എ .സി കിടപരയിലെക് മടങ്ങുന്ന മന്യന്മാര്ക് ആഗോള താപനം പത്ര വാര്‍ത്ത മാത്രമാകുന്നു.
7 ) കാല്‍നടക്കാര്‍ , സ്യ്കിലുകാര്, ടൂ വീലര്‍, ത്രീ വീലര്‍, ഓര്‍ഡിനറി ബസ്സുകള്‍ .... കേരളത്തിലെ 70 ശതമാനം വാഹനങ്ങളും ബി. ഓ. ടി റോഡില്‍ ഉണ്ടാവില്ല. പിന്നെങ്ങനെ കേരളത്തിന്റെ ഗതാഗത പ്രശ്നം പരിഹരികപെടും? അപകടം കുറയും? ഇവയെല്ലാം വഴി തിരിച്ചു വിടപെടുന്ന സര്‍വീസ് റോഡില്‍ അപകടം കുടില്ലേ?
8 ) റോഡ് ഒരു വശത്തുനിന്നും മറുവശത്തേക്ക് മുറിച്ചു കടകാനാവില്ല. 6 കി. മി. ഇടവിട്ടുള്ള പ്രത്യേക സ്ഥലങ്ങള്‍ അന്വേഷിച്ചു പോയി മുറിച്ചു കടകണം. റോഡിലൂടെ പോകാന്‍ കാറിനു കി. മി ക്ക് 2 .50 രൂപയും ലോറിക് 3 .50 രൂപയും ചുങ്കം കൊടുകണം. 50 കി. മി യാത്രയ്ക് 125 രൂപ. എങ്ങനെ ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്കുന്ന സഞ്ചാര സ്വാതന്ത്ര്യം കവര്നെടുകുംപോള് പ്രബുധര് എന്താണ് മിണ്ടാത്തത്?
9 ) വികസനത്തിന്റെ ഇരകള്‍, കുടിയിരകപെടുന്നവര് അവരുടെ കാര്യം ഇവിടെ പറയുന്നില്ല.... ഒറ്റ കാര്യം മാത്രം. വികസനം ലക്ഷങ്ങളുടെ ജീവിതം പരിചെരിയുംപോള് ഇന്ത്യയില്‍ ഇന്ന് വരെ അവരെ സ്സംരക്ഷികാന് ഒരു നിയമവും ഉണ്ടായിട്ടിലെന്നു മനസ്സിലാകുക. ...
10 ) 1000 പേരെ 1000 കാറില്‍ കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 120 കി. മി വേഗത്തില്‍ എതികുന്നതാണോ, 1000 പേരെ 350 കി. മി വേഗത്തില്‍ ഒരൊറ്റ ട്രെയിനില്‍ എതികുന്നതാണോ മെച്ചം ? വികസന വാദികള്‍ ഒന്നും ഇന്നുവരെ റയിവേ വികസിപികണം എന്ന് വാദിച്ചു കണ്ടില്ലല്ലോ?
ഇനിയും ഉണ്ട് ... ഇത്തരം ചോദ്യങ്ങള്‍ക് ഉത്തരം നല്‍കാതെ "നിങ്ങള്‍ കമ്പുടരിനെ എതിര്‍തത് പോലെ തന്നെ ആണ് ഇതു" എന്ന് ആക്രോശികുന്നത് കൊഞ്ഞനം കാടുന്നതിനു തുല്യം. ....
2 )45 മീറ്റര്‍ വീതിയില്‍, 5 - 6 മീറ്റര്‍ പൊക്കത്തില്‍, കേരളത്തിന്റെ തെക്ക് വടക്ക് 550 കി.മി റോഡ് നിര്‍മിക്കാന്‍ മണലും, ഗ്രവലും, മെറ്റലും ഒക്കെ കണ്ടെത്തി വരുമ്പോള്‍ ദുര്‍ബലമായ കേരളത്തിന്റെ പരിസ്ഥിതിയുടെ അവസ്ഥ എന്താവും?
3 ) ഇരു വശങ്ങളിലും ആയി പൊളിച്ചു നീകുന്ന കീട്ടിടങ്ങള് പുന സൃഷ്ടിക്കാന്‍ വേണ്ട ഭീമ മായ അസംസ്കൃത വസ്തുകള്‍ എവിടെ നിന്ന്?
4 ) 4 വരി പാത പണിയാന്‍ 6 കോടി / കി. മി. ചെലവാകുമെന്ന് സര്‍ക്കാര്‍ കനകാകുംപോള് ബി. ഓ. ടി മുതലാളി പറയുന്നത് 18 കോടി / കി.മി എന്നാണു. ലോകത്ത് എവിടെയാണ് ഈ നിരക്ക് ഉള്ളത്? എന്താണ് റൊണാള്ട് സാര്‍ ഉള്‍പെടുന്ന പ്രബുദ്ധ കേരളം ഈ സര്‍ക്കാര്‍ സ്പോന്സേട് അഴിമതിയെ കുറിച്ച് മൌനം പാലികുന്നത്?
5 ) മുതലാളിക് , 40 ശതമാനം തുക സര്‍ക്കാര്‍ ഗ്രാന്റു നല്‍കും. അതായത് യഥാര്‍ത്ഥത്തില്‍ നിര്‍മാണത്തിന് വേണ്ട 6 കോടിയില്‍ അധികം തുക മുതലാളിക് കിട്ടും. എങ്കില്‍ സര്കാരിനു നേരിട്ട് ആ തുകയ്ക് റോഡ് പണിതു കൂടെ ?
6 ) ഏറ്റെടുകുന്ന 1 കി. മി റോഡില്‍ 1250 - 1500 മരങ്ങള്‍ (തണല്‍ മരങ്ങള്‍, വീടുകളിലെ തെങ്ങ്, മാവ് ...) വെട്ടി മാറ്റേണ്ടി വരും. 550 കൊണ്ട് ഗുണിച്ചാല്‍ ലക്ഷങ്ങള്‍.... സുര്യഖാതം പാവങ്ങളെ ബാധിച്ചതായെ റിപ്പോര്‍ട്ട് ഉള്ളൂ. എ .സി വീട്ടില്‍ നിന്ന്, ബി. ഓ. ടി റോഡിലുടെ 120 കി. മി വേഗത്തില്‍ എ .സി കാറില്‍ പോയി , എ .സി ഓഫീസില്‍ ചെന്ന് ജോലി ചയ്തു, എ .സി ക്ലബില്‍ വിനോദിച്ചു , തിരികെ എ .സി കിടപരയിലെക് മടങ്ങുന്ന മന്യന്മാര്ക് ആഗോള താപനം പത്ര വാര്‍ത്ത മാത്രമാകുന്നു.
7 ) കാല്‍നടക്കാര്‍ , സ്യ്കിലുകാര്, ടൂ വീലര്‍, ത്രീ വീലര്‍, ഓര്‍ഡിനറി ബസ്സുകള്‍ .... കേരളത്തിലെ 70 ശതമാനം വാഹനങ്ങളും ബി. ഓ. ടി റോഡില്‍ ഉണ്ടാവില്ല. പിന്നെങ്ങനെ കേരളത്തിന്റെ ഗതാഗത പ്രശ്നം പരിഹരികപെടും? അപകടം കുറയും? ഇവയെല്ലാം വഴി തിരിച്ചു വിടപെടുന്ന സര്‍വീസ് റോഡില്‍ അപകടം കുടില്ലേ?
8 ) റോഡ് ഒരു വശത്തുനിന്നും മറുവശത്തേക്ക് മുറിച്ചു കടകാനാവില്ല. 6 കി. മി. ഇടവിട്ടുള്ള പ്രത്യേക സ്ഥലങ്ങള്‍ അന്വേഷിച്ചു പോയി മുറിച്ചു കടകണം. റോഡിലൂടെ പോകാന്‍ കാറിനു കി. മി ക്ക് 2 .50 രൂപയും ലോറിക് 3 .50 രൂപയും ചുങ്കം കൊടുകണം. 50 കി. മി യാത്രയ്ക് 125 രൂപ. എങ്ങനെ ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്കുന്ന സഞ്ചാര സ്വാതന്ത്ര്യം കവര്നെടുകുംപോള് പ്രബുധര് എന്താണ് മിണ്ടാത്തത്?
9 ) വികസനത്തിന്റെ ഇരകള്‍, കുടിയിരകപെടുന്നവര് അവരുടെ കാര്യം ഇവിടെ പറയുന്നില്ല.... ഒറ്റ കാര്യം മാത്രം. വികസനം ലക്ഷങ്ങളുടെ ജീവിതം പരിചെരിയുംപോള് ഇന്ത്യയില്‍ ഇന്ന് വരെ അവരെ സ്സംരക്ഷികാന് ഒരു നിയമവും ഉണ്ടായിട്ടിലെന്നു മനസ്സിലാകുക. ...
10 ) 1000 പേരെ 1000 കാറില്‍ കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 120 കി. മി വേഗത്തില്‍ എതികുന്നതാണോ, 1000 പേരെ 350 കി. മി വേഗത്തില്‍ ഒരൊറ്റ ട്രെയിനില്‍ എതികുന്നതാണോ മെച്ചം ? വികസന വാദികള്‍ ഒന്നും ഇന്നുവരെ റയിവേ വികസിപികണം എന്ന് വാദിച്ചു കണ്ടില്ലല്ലോ?
ഇനിയും ഉണ്ട് ... ഇത്തരം ചോദ്യങ്ങള്‍ക് ഉത്തരം നല്‍കാതെ "നിങ്ങള്‍ കമ്പുടരിനെ എതിര്‍തത് പോലെ തന്നെ ആണ് ഇതു" എന്ന് ആക്രോശികുന്നത് കൊഞ്ഞനം കാടുന്നതിനു തുല്യം. ....
2010, മാർ 13
VOTE AGAINST CIVIL LIABILITY NUCLEAR DAMAGE BILL
Our government is churning out one hazardous bill after another. This time it is a bill called the Civil Liability for Nuclear Damage, and it's coming up for a vote in a couple of days.
The bill lets U.S. corporations off the hook for any nuclear accidents they cause on Indian soil. They'd only have to pay a meagre amount, and Indian taxpayers would be stuck paying crores for the nuclear clean up and to compensate the victims.
Without any public debate, the Prime Minister is appeasing American interests and ignoring our safety.
Greenpeace is launching a petition asking the PM to hold a public consultation before introducing the bill.
I have already signed this petition. Can you join me?
http://www.greenpeace.org/india/stop-the-vote
Thanks!
The bill lets U.S. corporations off the hook for any nuclear accidents they cause on Indian soil. They'd only have to pay a meagre amount, and Indian taxpayers would be stuck paying crores for the nuclear clean up and to compensate the victims.
Without any public debate, the Prime Minister is appeasing American interests and ignoring our safety.
Greenpeace is launching a petition asking the PM to hold a public consultation before introducing the bill.
I have already signed this petition. Can you join me?
http://www.greenpeace.org/india/stop-the-vote
Thanks!
2010, ഫെബ്രു 26
സ്വത്തിലെ കൂട്ടുടമസ്ഥത സമത്വത്തിലേക്കുള്ള വഴി
മുഴുവന്‍ പേരുടെയും പുരോഗതിക്ക് തുല്യാവകാശവും തുല്യാവസരവും എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ സാര്‍വ്വദേശിയ വനിതാദിനത്തിനുള്ളത്. പക്ഷേ വനിതാദിനാചരണത്തിന്റെ ശതാബ്ദി വര്‍ഷമായിട്ടും ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും ഭൂമിയിലും സ്വത്തിലുമുള്ള അവകാശവും ഉപയോഗവും നിയന്ത്രണവും ഉടമസ്ഥതയും ഒക്കെ സ്വപ്നം മാത്രമായി തുടരുന്നു. മറുവശത്ത് പുരുഷകേസരികള്‍ 'ജന്മസിദ്ധവും ദൈവദത്തവുമായ' തങ്ങളുടെ സ്വത്തവകാശം അഭംഗുരം നിലനിര്‍ത്തുന്നു. 'വിവാഹാനന്തര സ്വത്തില്‍ പുരുഷനൊപ്പം സ്ത്രീക്കും തുല്യാവകാശം' എന്ന ആശയം പുരുഷാധിപത്യ വ്യവസ്ഥയ്ക്കെതിരായ സമരവും സമത്വത്തിലേക്കുള്ള വഴിയിലെ ചെറുതല്ലാത്ത കാല്വെയ്പ്പുമാണ്.
ആദ്യകാല വര്‍ഗ്ഗ-പൂര്‍വ്വ ഘട്ടത്തില്‍ ലളിതമായ ഉപകരണങ്ങളും ജീവനോപാധികളും മാത്രമാണ് മനുഷ്യന് സ്വന്തമായി ഉണ്ടായിരുന്നത്. ഈ സ്വത്തുക്കളില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉണ്ടായിരുന്നുവെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ക്രമേണ കാലിവളര്‍ത്തലും കൃഷിയും ആരംഭിച്ചതോടെ, ഭക്ഷണം തേടി അലയുന്ന സ്വഭാവം മനുഷ്യന് ഉപേക്ഷിക്കുകയും സമ്പത്ത് വര്‍ദ്ധമാനമായ തോതില്‍ ഉണ്ടാകുവാനും തുടങ്ങി. ഇങ്ങനെ കാലിവളര്‍ത്തലിന്റെ ഭാഗമായി കാലികളെ മേയ്ക്കുവാനായി പുരുഷന് വീടിനു പുറത്തുപോകേണ്ടിവരുകയും പ്രസവശേഷം കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടിവരുകയും ഉണ്ടായി. വീട്ടിലിരുന്ന സ്ത്രീകള്‍പോലും മണ്‍പാത്ര നിര്‍മ്മാണം തുണിനെയ്ത്ത് തുടങ്ങിയ ജോലികളില്‍ തങ്ങളുടെ സഹജമായ അദ്ധ്വാന വാസന ഉപയോഗപ്പെടുത്തി. ഇത് പക്ഷേ, പുതിയൊരു അദ്ധ്വാന വിഭജനം സൃഷ്ടിക്കുകയും ക്രമേണ പുരുഷന് സ്ത്രീയുടെ മേല്‍ സാമ്പത്തികവും സാമൂഹ്യവുമായ മേധാവിത്വം നല്കുന്നതിലേക്ക് വഴിവെയ്ക്കുകയും ചെയ്തു. വീടിന് വെളിയില്‍ പുതിയ ഉത്പാദനോപകരണങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. അവയുടെയൊക്കെ ഉടമസ്ഥത പുരുഷനിലേക്ക് വന്നുചേരുവാന്‍ തുടങ്ങി. ഇതോടെ വീട്ടിനുള്ളില്‍ സ്ത്രീകള്‍ ചെയ്തുവന്ന അദ്ധ്വാനത്തിന്റെ സാമൂഹ്യ സ്വഭാവം നഷ്ടപ്പെട്ടു. സ്ത്രീ-പുരുഷ ബന്ധത്തില്‍ മൗലികമായ മാറ്റത്തിനും ഇത് കാരണമായി. ഇങ്ങനെ, സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവത്തോടെ അതിന്റെ പിന്തുടര്ച്ച ഉപ്പാക്കുക പുരുഷന്റെ പ്രശ്നമായി മാറിയതും ഏക ഭര്‍തൃകുടുംബം എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായതും എംഗത്സ് തന്റെ വിഖ്യാതമായ 'കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം ഇവയുടെ ഉത്ഭവം' എന്ന കൃതിയില്‍ വിശദമായി വിവരിക്കുന്നുണ്ട്.
സ്വകാര്യസ്വത്തിനെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത വ്യവസ്ഥിതികളില്‍ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍, വര്‍ഗ്ഗപരമായ അടിച്ചമര്‍ത്തലിനൊപ്പം ലിംഗപരമായ അടിച്ചമര്‍ത്തലും ശക്തമായി നിലനിന്നു പോന്നു. നാടുവാഴിത്തത്തിലെ കൂട്ടുകുടുംബം മുതലാളിത്വത്തിലെ അണുകുടുംബമായി മാറിയെങ്കിലും സ്വത്തവകാശം ആത്യന്തികമായി പുരുഷന്മാരുടെ കൈവശം തന്നെ തുടര്‍ന്നു. 1956-ലെ ഹിന്ദു പിന്തുടര്ച്ചാവകാശനിയമവും 1925-ലെ ഇന്ത്യന്‍ പിന്തുടര്ച്ചാവകാശനിയമവും സ്ത്രീക്ക് കുടുംബസ്വത്തിലുള്ള അവകാശം അംഗീകരിച്ചുവെങ്കിലും ഫലത്തില്‍ പരിമിതമായ ആ അവകാശം പോലും പലപ്പോഴും അവള്‍ക്ക് നിഷേധിക്കപ്പെടുന്നതായി കാണാം. നിയമത്തിന്റെ സമ്മര്‍ദ്ദം മൂലം കുടുംബസ്വത്തില്‍ അംഗീകരിക്കുന്ന, പലപ്പോഴും നിഷേധിക്കപ്പെടുന്ന ഈ അവകാശം ആര്‍ജ്ജിത സ്വത്തിലും സ്ത്രീയുടെ അദ്ധ്വാനഫലമായുണ്ടാകുന്ന സ്വത്തിലും വിവാഹാനന്തര സ്വത്തിലും നല്കുവാന് നമ്മുടെ സമൂഹം തയ്യാറല്ലായെന്നത് ഇനിയും വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാത്ത വലിയൊരു വിവേചനമാണ്. മുതലാളിത്ത സമൂഹത്തില്‍ സ്ത്രീകള്‍ സ്വതന്ത്രകളാണെന്ന് വാദിക്കുന്നവര്‍പോലും ഉത്പാദനോപകരണങ്ങളുടെ ഉടമസ്ഥതയും അവകാശവും അവളുമായി പങ്കുവെയ്ക്കുവാന്‍ തയ്യാറല്ല എന്ന് ചുരുക്കം.
കേവലം രാഷ്ട്രീയമോ സാമൂഹ്യമോ ആയ അധികാരങ്ങള്‍ പങ്കുവെച്ചാല്പ്പോലും സമൂഹത്തിലെ നിര്‍ണ്ണായക സ്വാധീന ശക്തിയായ സ്വത്തുടമസ്ഥത സ്ത്രീയുമായി കൈമാറാനും പങ്കുവെയ്ക്കുവാനും പുരുഷന് തയ്യാറാകാത്തിടത്തോളം മുതലാളിത്ത സമൂഹത്തില്‍ സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടിയുള്ള യത്നം അധരവ്യായാമമായി നിലനില്ക്കുമെന്നതിന് സംശയം വേണ്ട.
പുരുഷന് ഭൂമിയിലേയും സ്വത്തിലേയും അവകാശം ജന്മസിദ്ധമാണെന്ന് അംഗീകരിക്കുവാന്‍ തയ്യാറാകുന്ന മത-സാമൂഹ്യ നേതൃത്വം, സ്ത്രീക്ക് പക്ഷേ ആ അവകാശം നല്കുവാന് തയ്യാറല്ല. നിരവധി വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ശ്രമഫലമായും നിയമനിര്‍മ്മാണങ്ങളിലൂടെയും പരിമിതമായ ചില അവകാശങ്ങള്‍ സ്വത്തില്‍ സ്ത്രീക്ക് അനുവദിക്കുവാന്‍ ഇടയായിട്ടുണ്ടെങ്കിലും അതുപോലും നിഷേധിക്കപ്പെടുന്നതായിട്ടാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഹിന്ദു പിന്തുടര്ച്ചാവകാശനിയമത്തിന്റെയും മേരി റോയി കേസിനെ തുടര്‍ന്നുള്ള കൃസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തിന്റെയും ഫലപ്രാപ്തി പരിശോധിച്ചാല്‍ അവ ബോധ്യപ്പെടുന്നതാണ്. നിലവിലുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കപ്പെടാത്തതാണ് അത്തരം പരാജയങ്ങള്‍ക്ക് കാരണമെങ്കില്‍ വിവാഹാനന്തര സ്വത്തിലും സ്ത്രീകള്‍ സ്വന്തമായി ആര്‍ജ്ജിക്കുന്ന സ്വത്തിലും അവള്‍ക്കുള്ള അവകാശം ഇനിയും സമൂഹത്തില്‍ അംഗീകരിക്കപ്പെടുകയോ അനുവദിക്കപ്പെടുകയോ ചെയ്തിട്ടില്ല.
സ്വത്തും സമ്പത്തിന്മേലുള്ള അധികാരവും നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമായി കണക്കാക്കപ്പെടുമ്പോള്‍, ഇവയില്‍ അവകാശാധികരങ്ങളില്ലാത്ത സ്ത്രീ കൂടുതല്‍ ചൂഷണത്തിന് വിധേയമാവുക സ്വാഭാവികമാണ്. ഭൂമിയുമായി ഏറെ അടുത്ത് ബന്ധപ്പെടുന്നവളാണ് സ്ത്രീ. കൃഷിയിലും, കൃഷിപ്പണിയിലും, ഭൂസംരക്ഷണത്തിലും, ഭക്ഷ്യ വിളപരിപാലനത്തിലും, സംസ്കരണത്തിലും ഒക്കെ സുപ്രധാന പങ്ക് വഹിക്കുന്നത് സ്ത്രീയാണ്. ഇന്ത്യയിലെ കാര്‍ഷിക തൊഴില്‍ ശക്തിയുടെ 70 ശതമാനവും സ്ത്രീകളാണ്. എന്നാല്‍ ആ ഭൂമിയുടെ സ്വതന്ത്രമായ ഉപയോഗാധികരമോ, ഉടമസ്ഥാവകാമോ അവള്‍ക്കില്ല. ഭൂമിയിതര സമ്പത്തിലെ - സ്ഥാവര ജംഗമ വസ്തുക്കളുടെ - ഉടമസ്ഥതയിലും ഈ സ്ഥിതി വ്യത്യസ്തമല്ല. കുടുംബത്തില്‍ ഇവയെല്ലാം കൈമാറ്റം ചെയ്യപ്പെടുന്നത്, വാങ്ങിക്കപ്പെടുന്നത്, ചുമതലപ്പെടുത്തപ്പെടുന്നത്, ഉടമസ്ഥപ്പെടുത്തപ്പെടുന്നത് പുരുഷന്റെ പേരില്‍ മാത്രം.
പുരുഷന് തോന്നുമ്പോഴെല്ലാം ആരുടെയും ആനുവാദമില്ലാതെ തനിച്ച് ഈ സ്വത്തുക്കള്‍ വില്‍ക്കാം മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യാം, പണയപ്പെടുത്താം, അവയുടെ ജാമ്യത്തില്‍ മറ്റ് ആസ്തികളും വരുമാനവും സമ്പാദിക്കാം, സംരംഭങ്ങള്‍ പടുത്തുയര്‍ത്താം. ഭാര്യയും അമ്മയും സഹോദരിയും മകളുമായ സ്ത്രീ, പുരുഷന്റെ ഭൂമിയില്‍ എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാവുന്ന കുടികിടപ്പുകാരിയായി തുടരുന്നു. സമൂഹത്തിലെ കുടുംബഭാരം പേറുന്ന സ്ത്രീയുടെ അവസ്ഥപോലും ഇതില്‍ നിന്നും ഏറെ വ്യത്യസ്തമല്ല എന്നുകാണാം. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണമായി സ്വത്തിലുള്ള അവകാശ നിഷേധം പ്രവര്‍ത്തിക്കുന്നു.
ഒരു കുടുംബാംഗത്തിന്റെ അവകാശത്തിലുപരി, തന്റെ അദ്ധ്വാനത്തിന്റെ പങ്ക് എന്ന രൂപത്തിലും സ്ത്രീക്ക് സ്വത്തില്‍ അവകാശമുണ്ട്, അര്‍ഹതയുണ്ട്. സ്ത്രീയുടെ കാണാപ്പണിയെകുറിച്ചുള്ള ചര്‍ച്ചകള്‍ ധാരാളമാണ്. ഈ കാണാപ്പണിയും സ്വത്ത് സമ്പാദനവും തമ്മിലുള്ള ബന്ധവും തിരിച്ചറിയേണ്ടതുണ്ട്. ഒരു പാചകക്കാരിയുടെ, തൂപ്പുകാരിയുടെ, അലക്കുകാരിയുടെ, ആയയുടെ, കൂട്ടിരിപ്പുകാരിയുടെ, കാവല്ക്കാരിയുടെ - അങ്ങനെ നിരവധി റോളുകള്‍ ഒരു കുടുംബത്തില്‍ ഏകയായി നയിക്കുന്നവളാണ് സ്ത്രീ. ഇവയ്ക്കോരോന്നിനും പ്രത്യേകം, പ്രത്യേകം ആളെ ശമ്പളത്തിന് വെയ്ക്കേണ്ടിവരുമായിരുന്നെങ്കില് പുരുഷന് അവന്റെ ഒരു വരുമാനവും മതിയാകാതെ വരുകയും ഇക്കണ്ട സ്വത്തൊക്കെ കുടുംബങ്ങളില്‍ ആര്‍ജ്ജിക്കാന്‍ കഴിയാതെവരുകയും ചെയ്യുമായിരുന്നു. പുതിയ, പുതിയ നിക്ഷേ്പങ്ങള്ക്കും സ്വത്ത് സമ്പാദനത്തിനും പരുഷനെ പ്രാപ്തനാക്കുന്നതില് വലിയൊരു പങ്ക്, സ്ത്രീയുടെ ഇത്തരത്തിലുള്ള യാതൊരു മൂല്യവും പ്രതിഫലമില്ലാത്ത കാണാപ്പണിക്കാണ്. ആഴത്തില്‍ പരിശോധിച്ചാല്‍ പുരുഷന് ആര്‍ജ്ജിക്കുന്ന സ്വത്തിന് പുറമേ, പാരമ്പര്യ സ്വത്തില്‍ അവന് ലഭിക്കുന്ന അവകാശത്തിനുപിന്നിലും സ്ത്രീയുടെ ഇത്തരത്തിലുള്ള സഹനങ്ങളുടെ കഥയുണ്ടന്നുകാണാം. ഒട്ടുമിക്ക വീടുകളിലും ഈ കാണാപ്പണിയുടെ മൂല്യത്തിനുപുറമേ, സ്ത്രീയുടെ സ്വന്തം തൊഴിലില്‍ നിന്നുള്ള വരുമാനവും പുരുഷന്റെ സ്വത്തുസമ്പാദന നിക്ഷേപത്തിലെ പ്രധാന ഭാഗമാകുന്നുണ്ട്. കൂടാതെ ഭര്‍തൃഗൃഹത്തില്‍ വീടുവെയ്ക്കുന്നതിന്റെയും സ്ഥലം വാങ്ങുന്നതിന്റെയും മറ്റ് സ്ഥാവര - ജംഗമ വസ്തുക്കള്‍ സമ്പാദിക്കുന്നതിന്റെയും നിക്ഷേപമായി വര്‍ത്തിക്കുന്നത് പലപ്പോഴും അവള്‍ക്ക് സ്ത്രീധനമായി ലഭിക്കുന്ന സ്വര്‍ണ്ണവും പണവും ഒക്കെയാണ്. വിവാഹാന്തരം കുടുംബം ആര്‍ജ്ജിക്കുന്ന സ്വത്തില്‍ സ്ത്രീയുടെ വിയര്‍പ്പും പങ്കും ഉണ്ടെന്ന് ചുരുക്കം. 'ഏതുപുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടാവും' എന്ന് ചൊല്ലി നടക്കുന്നവര്‍ അവള്‍ക്ക് സ്വത്തില്‍ അവകാശം നല്‍കുന്നതിന് തയ്യാറല്ലായെന്നും സാരം.
ഇങ്ങനെ ജീവിതത്തിലെ മറ്റുപലമേഖലകളിലെയും പോലെ വരുമാനോത്പാദനത്തിലും തുല്യമായ പങ്കാളിത്തം സ്ത്രീക്കുണ്ടെങ്കിലും അവളുണ്ടാക്കുന്ന വരുമാനം കവര്‍ന്നെടുത്ത്, അതുപയോഗിച്ച് സമ്പത്തുണ്ടാക്കി ആ സ്വത്തുക്കളുടെ ബലത്തില്‍ അവളെ ചൂഷണം ചെയ്യുന്നരീതിയാണ് നിലനില്‍ക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയ്ക്കുള്ളത്. ഈ സാഹചര്യത്തില്‍ വിവാഹമോചനമോ മറ്റെന്തെങ്കിലും കുടുംബച്ഛിദ്രങ്ങളോ നിമിത്തം ഭര്‍തൃഗൃഹം ഉപേക്ഷിക്കേണ്ടിവരുന്ന സ്ത്രീക്ക് മാതൃ (പിതൃ) ഗൃഹത്തില്‍ അഭയമില്ലെങ്കില് പെരുവഴിയോ തൂക്കുകയറോ മാത്രം ശരണാമായുള്ള അവസ്ഥയാണ് നമ്മുടെ സമൂഹത്തിലുള്ളത്. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശിഥിലമായി കൊണ്ടിരിക്കുന്ന കേരള സമൂഹത്തിലെ സ്ത്രീ, വളരെ വലിയ സങ്കീര്‍ണ്ണതയാണ് ഈ കാര്യത്തില്‍ നേരിടുന്നത്. 2008 - ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ 17-ാം വകുപ്പ് പ്രകാരം സ്ത്രീക്ക് താന്‍ പങ്കുപാര്ത്തിരുന്ന വീട്ടില്‍ താമസിക്കുന്നതിനുള്ള അവകാശം ലഭിച്ചത്, സ്ത്രീ പദവി സംരക്ഷണത്തിലെ ഒരു നാഴികകല്ലാണ്. എന്നാല്‍ ഇത്തരത്തിലുള്ള റെസിഡന്‍സ് ഒര്‍ഡര്‍ ലഭിക്കുന്ന സ്ത്രീയുടെ അവസ്ഥ, ഒഴിപ്പിക്കല്‍ ഭീഷണിക്ക് താല്‍ക്കാലിക സ്റ്റേ വാങ്ങിയിരിക്കുന്ന ഒരു കുടികിടപ്പുകാരന്റെ അവസ്ഥയില്‍ നിന്നും ഒട്ടും ഭേദവുമല്ല. ഈ വകുപ്പ് സ്വത്തിന്റെ ഉടമസ്ഥതയോ, തന്റേതായ അംശം ഭാഗിച്ചുകിട്ടുന്നതിനോ അവള്‍ക്ക് അവകാശം നല്‍കുന്നില്ല. ഭര്‍തൃ വീട്ടില്‍ താമസിക്കാന്‍ നിര്‍വ്വാഹമില്ലാതെ വേര്പെട്ടുതാമസിക്കാന് തയ്യാറാകുന്ന സ്ത്രീക്ക് തന്റെ ജീവിതകാല സമ്പാദ്യം മുഴുവന്‍ അയാള്‍ക്ക് നല്കി പോരേണ്ടിവരുന്ന അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്.
ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷനും സംസ്ഥാന സര്‍ക്കാരിന്റെ വനിതാനയവുമൊക്കെ വിവാഹാനന്തര സ്വത്തില്‍ സ്ത്രീക്ക് അവകാശം നല്‍കണമെന്ന് നിര്ദ്ദേശമുയര്ത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമായ നടപടികളൊന്നും തന്നെ നാളിതുവരെ ഉണ്ടായിട്ടില്ല. ഇതിനായി കൂടുതല്‍ പങ്ക് വഹിക്കേണ്ട കേന്ദ്രഗവണ്മെന്റിന് മുന്നില്‍, ഈ വിഷയം ശക്തമായി ഉയര്‍ത്തുവാന്‍ ഇവിടുത്തെ ജന്‍ഡര്‍ ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞിട്ടുമില്ല. ഇതിനാവശ്യമായ ബഹുജന സമ്മര്‍ദ്ദമോ, സമ്മതിയോ ഇനിയും ഉയര്‍ന്നുവന്നിട്ടുമില്ല. വിവാഹാനന്തര സ്വത്തിലെ കൂട്ടുടമസ്ഥത ഒരു ഔദാര്യമല്ല, അവകാശമാണ് എന്ന് സ്ത്രീകളും തിരിച്ചറിയേണ്ടതുണ്ട്.
ലേബലുകള്‍:
matrmonial property rights,
women
2010, ഫെബ്രു 21
ബുര്‍ജ് ഖലിഫാ തലതിരിഞ്ഞ വികസനത്തിന്റെ ഉത്തമ മാതൃക
ഇതാണോ വികസനത്തിന്റെ മുഖം?
തുണി മറച്ചതും മടലുകള്‍ ചാരി വെച്ചതുമായ
ചെറ്റക്കുടിലുകള്‍ കേരളത്തില്‍ പോലുമുണ്ട്......
അവയൊക്കെ പുതുക്കിപനിതിട്ടു
നിങ്ങള്‍ ഊറ്റം കൊള്ളൂ ....
ഇത്രയും ഭീമാകാരമായ
നിര്‍മ്മിതിക്കായി എത്ര പാവങ്ങളുടെ
സ്വപ്നമാണ് തകര്ത്തിരിക്കുക?
എത്ര കുടിലുകള്‍ പക്കാ വീടുകള്‍ ആക്കാമായിരുന്ന,
എന്തുമാത്രം ഭൂവിഭവങ്ങളാണ് യാതൊരു necessityum ഇല്ലാത്ത
ഈയൊരു കോണ്ക്രീട്ടു കൂടിനു വേണ്ടി നശിപ്പിച്ചത്?
ഇതിനു വേണ്ടി നടത്തിയ വിഭവ ചൂഷണം പ്രകൃതിയില്‍
എത്രമാത്രം ആഘാതം എല്പിചിട്ടുണ്ടാവും....
ഇതിന്റെ നിലനില്‍പ്പ് പ്രകൃതിയില്‍ എത്രമാത്രം
ആഘാതം എല്പിക്കുന്നുണ്ടാവും? .....
ഈ കെട്ടിടതിനെ സത്യത്തില്‍ എന്താണ് ചെയ്യേണ്ടത്...?
നിങ്ങള്‍ക്കറിയാമല്ലോ...
തുണി മറച്ചതും മടലുകള്‍ ചാരി വെച്ചതുമായ
ചെറ്റക്കുടിലുകള്‍ കേരളത്തില്‍ പോലുമുണ്ട്......
അവയൊക്കെ പുതുക്കിപനിതിട്ടു
നിങ്ങള്‍ ഊറ്റം കൊള്ളൂ ....
ഇത്രയും ഭീമാകാരമായ
നിര്‍മ്മിതിക്കായി എത്ര പാവങ്ങളുടെ
സ്വപ്നമാണ് തകര്ത്തിരിക്കുക?
എത്ര കുടിലുകള്‍ പക്കാ വീടുകള്‍ ആക്കാമായിരുന്ന,
എന്തുമാത്രം ഭൂവിഭവങ്ങളാണ് യാതൊരു necessityum ഇല്ലാത്ത
ഈയൊരു കോണ്ക്രീട്ടു കൂടിനു വേണ്ടി നശിപ്പിച്ചത്?
ഇതിനു വേണ്ടി നടത്തിയ വിഭവ ചൂഷണം പ്രകൃതിയില്‍
എത്രമാത്രം ആഘാതം എല്പിചിട്ടുണ്ടാവും....
ഇതിന്റെ നിലനില്‍പ്പ് പ്രകൃതിയില്‍ എത്രമാത്രം
ആഘാതം എല്പിക്കുന്നുണ്ടാവും? .....
ഈ കെട്ടിടതിനെ സത്യത്തില്‍ എന്താണ് ചെയ്യേണ്ടത്...?
നിങ്ങള്‍ക്കറിയാമല്ലോ...
ലേബലുകള്‍:
burj khalifa,
development
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
എന്നെക്കുറിച്ച്

- NEETHIVISESHAM
- Advocate practicing at Ernakulam and Alappuzha. Alumni of Government College of Law Thiruvananthapuram. Activist of Kerala Sasthra Sahithya Parishad-Peoples Science Movement (KSSP).